Your Title

2011, ജനുവരി 11, ചൊവ്വാഴ്ച

കാവി ഭീകരത: വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം


ന്യൂദല്‍ഹി: സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പിടികിട്ടാ പുള്ളികളായ  മൂന്ന് കാവി ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതം. ഇതില്‍ പ്രമുഖരായ രണ്ടു പേരെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രഖ്യാപിച്ചു. സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാന്‍ഗ്ര  എന്നിവരെക്കുറിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാകും ഈ പാരിതോഷികം. സ്‌ഫോടനത്തില്‍ പങ്കുള്ളതായി കരുതുന്ന മൂന്നാമന്‍ അശോക് എന്നയാളെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും  നല്‍കും.  ദേശീയ അന്വേഷണ ഏജന്‍സി ചൊവ്വാഴ്ച ദല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രമുഖ് സ്വാമി അസിമാനന്ദ മജിസ്‌ട്രേറ്റ്  മുമ്പാകെ നടത്തിയ കുറ്റസമ്മത മൊഴിയില്‍ സന്ദീപ് ദാംഗെ, കല്‍സാന്‍ഗ്രെ എന്നിവര്‍ക്ക് സംഝോത സ്‌ഫോടനത്തില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സംഝോതക്കു പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നാണ് അസിമാനന്ദ വെളിപ്പെടുത്തിയത്.  ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ അന്വേഷണ ഏജന്‍സിയാണ് സംഝോത സ്‌ഫോടന കേസ് അന്വേഷിച്ചു വരുന്നത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More